Tuesday, July 26, 2011

രാജേഷിനെ ആര്‌ സഹായിക്കും..!!

രാജേഷിനെക്കുറിച്ച് വായിച്ചപ്പോൾ അത് കുറച്ച് പേർക്ക് കൂടി ഷെയർ ചെയ്യണം എന്ന് തോന്നി.. അതിനാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നു..
(വായിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ക്ലിക്കി വലുതാക്കി വായിക്കുവാൻ താൽ‍പര്യപ്പെടുന്നു.)


Monday, July 18, 2011

അൽഫോൻസയെ കണ്ട് വേദനിച്ചാൽ... ക്ഷമിക്കുക..!!

                അൽഫോൻസ ഒന്നര വയസ്സിൽ                                        അൽഫോൻസ ഇന്ന്

മനക്കരുത്തില്ലാത്തവർ ഈ കുട്ടിയുടെ മുഖത്ത് നോക്കരുത്.. ചിത്രങ്ങൾ പോലും കാണരുത്.. അവർക്കത് സഹൈക്കാനവില്ല..
ഒന്നര വയസ്സുള്ളപ്പോൾ വീടിനകത്ത് കളിച്ച് നടക്കുകയായിരുന്നു ഈ പെൺകുട്ടി. പേര്‌ അൽഫോൻസ. മേശമേൽ വച്ചിരുന്ന പാത്രത്തിൽ കൈയ്യെത്തി പിടിക്കുമ്പോൾ അറിഞ്ഞില്ല, അതിൽ ആസിഡ് ആണെന്ന്.
റബർ വെട്ടുകാരനായ അച്ഛൻ കൊണ്ടുവച്ച ആസിഡ് ദേഹത്ത് മറിഞ്ഞ് വീണു. ശരീരത്തിൽ ആസിഡ് വീണ ഭാഗങ്ങൾ മുഴുവൻ കരിഞ്ഞു പോയി. ഒരു കണ്ണ്, ഇടതു കൈ, ഇടത് കാൽ ഇവ ഏതാണ്ട കരിഞ്ഞതു പോലെയായി. ശരീരമാസകലം വൃണങ്ങൾ. കണ്ടാൽ ആരും കണ്ണ് പൊത്തും. അത്രമേൽ ദയനീയമായി ആ ഒന്നരവയസ്സുകാരിയുടെ രൂപം.
വേദനയും കരച്ചിലുമായി അൽഫോൻസയുടെ ജീവിതം ഏഴര വർഷം പിന്നിട്ടു. ആസിഡ് വീണതിനെ തുടർന്ന് വികൃതമായ കണ്ണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്ത് മുറിച്ച് നീക്കി. മുഖത്ത് കുറച്ചൊക്കെ പ്ലാസ്റ്റിക് സർജറിയും ചെയ്യുന്നുണ്ട്.ഇടത് കൈയ്യും വലതു കാലും അനക്കാൻ വയ്യാത്ത നിലയൈലാണിപ്പോഴും. നാട്ടുകാരുടെ സഹായം കൊണ്ട് നാലര ലക്ഷം രൂപ ചിലവാക്കിയാണ്‌ ഇത്രയും കാലം ചികിൽ‍സ നടത്തിയത്. പുറമ്പോക്കിലെ ഓലഷെഡിലെ കൂരയിൽ ഇപ്പോൾ അൽഫോൻസയുടെ ജീവിതവും ചികിൽസയും വഴിമുട്ടിയിരിക്കുന്നു.
മനസ്സിൽ കരുണയും സ്നേഹവും ബാക്കിയുള്ളവരുടെ സഹായത്തിനായി ഇവർ കൈകൾ നീട്ടുകയാണ്‌.
അൽഫോൻസയുടെ ചികിൽസയിൽ സഹായിക്കാൻ എസ്ബിടി വാളയാർ ബ്രാഞ്ചിൽ അൽഫോൻസയുടെ പേരിൽ അക്കൌണ്ട് തുറന്നിട്ടുണ്ട്.

SBT Valayar Branch
AC/ No:67085590402
Alphonsa
Kadukkampallam
kaloodiyar P.O
Kanchikkodu - 678621
Palakkadu Dist.
Phone:  9745066448 _ (ദ്വരൈസ്വാമി അൽഫോൻസയുടെ അച്ഛൻ)

അൽഫോൻസയുടെ സഹായി തങ്കത്തിന്റെ ഫോൺ നമ്പർ: 
98463 00268

(കടപ്പാട് മനോരമ ഓൺ‍ലൈൻ)

Sunday, July 10, 2011

ഈ കുടുംബത്തെ സഹായിക്കൂ..!!

കാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് വർഷങ്ങൾ നീണ്ട ചികിൽ‍സക്ക് ശേഷം ഭർത്താവ് മരണപ്പെട്ട വിധവയായ മോളി. കോടിമതയിലാണ്‌ മോളിയുടെ വീട്. ഭർത്താവിന്റെ നീണ്ടകാല ചികിൽ‍സ ഈ കുടുംബത്തെ വൻ കടക്കെണിയിലാക്കി. ഭർത്താവിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ ഭാരം മോളിയുടെ ചുമലിലായി. പക്ഷെ ദുരിതം ഈ കുടുംബത്തെ വീണ്ടും പിടിമുറുക്കി. രണ്ട് മക്കളായിരുന്നു മോളിക്ക്. ഒരാണും ഒരു പെണ്ണും. രണ്ടുപേർക്കും ജൻ‍മനാ ബുദ്ധിക്ക് വൈകല്യമുണ്ട്. ഇതിനാൽ മക്കളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്‌ മോളി. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പണം കണ്ടെത്തണം, കൂടാതെ മക്കളുടെ ചികിൽ‍സയും നടത്തണം. മകളാണെങ്കിൽ പൂർണമായും ശയ്യാവലംബിയുമാണ്‌.
ഈ നിസ്സാഹായാവസ്ഥയിൽ ഈ കുടുംബം കാരുണ്യമുള്ളവരുടെ സഹായം തേടുകയാണ്‌. സഹായിക്കാൻ താൽ‍പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.